പേജുകള്‍‌

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച


നക്ഷത്രങ്ങള്‍ ചിരിതൂകിയ  രാത്രി 
ഈ രാത്രിയിലെന്നില്‍ വിരിയുന്ന
വികാരമവര്ണ്ണനീയമാമാഹ്ലാദം
കൊതിയോടെ മാനസം കാത്തിരുന്ന
ദിനമെന്നിലണയുന്ന മുഹുര്തമായ് നിമിത്തം .

കരിമേഘ കരിമ്പുടം നീക്കിയാകാശം  
കമനീയമായ്  കുളിര്‍കാറ്റകമ്പടിയായി
നക്ഷത്രങ്ങള്‍ മിഴിതുറന്നു ചിരിപോഴിച്ച 
ശോഭയില്‍ മാനസം  ഇണ ചേര്‍ന്ന നാഴിക

ഒരു കുഞ്ഞിന്‍ ജന്മദിനമാഘോഷവേളയില്‍-വേരറ്റ
സൌഹൃദ   കൂട്ടായ്മ ജന്മം കൊണ്ടാ വേളയില്‍
സംഗീതം നിറഞ്ഞൊഴുകിയാഘോഷിപ്പതപ്പോള്‍  
സഹൃദയര്‍ മനം നിറഞ്ഞോഴികിപ്പുണര്‍ന്നു.

മാനസം പകുത്തു വീതം വെച്ചതിന്‍
കാരണം കാണാക്കിനാവായ് നീണ്ടുപോയ്
കാഴ്ചക്കാര്‍ കാണിക്ക വെച്ചതന്‍ കണക്കുകള്‍
കൂട്ടിയും  കിഴിച്ചും പിഴച്ചുപോയവര്‍ .

കാപട്യമന്യമാം കലാമനസ്സുകള്‍ -  നന്മ
കുടികൊളും ഗേഹങ്ങല്ക്കകമേ മാത്രമേ
സഹൃദയം സ്നേഹസംഗീതമായ് പൊഴിയൂ .
 സത്യം  സകലകല പ്രഭവ കേന്ദ്രമാകൂ .

പ്രവാസം എരിഞ്ഞടങ്ങാന്‍ വിധിയാവും മുമ്പേ
ശേഷിപ്പതെന്തു ഭാണ്ഡത്തില്‍ സ്മരണയായ് -
ശേകരിചീടുവിന്‍ നല്ലവാക്കുകളല്‍പ്പം
അത് മാത്രമേ ശേഷിപ്പൂ സമ്പാദ്യമായ്........
                               
                                                                                                                  
 (സുഹൃത്തിനെ മകളുടെ ജന്മദിനാഘോഷ വേളയില്‍ കലാ രംഗത്തെ  എല്ലാ തെറ്റിപ്പിരിഞ്ഞവരും ഒന്നിക്കുകയും മനസ്സ് തുറന്നു കേട്ടിപിടി ക്കുകയും ഒന്നിച്ചു പാടുകയുംചെയ്ത്പ്പോള്‍ തോന്നിയ വരികള്‍  കുറിച്ചിട്ടത്  ..)























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ